ആര്‍ട്സ് കോളേജില്‍ ചേര്‍ന്നത് സമയം കൊല്ലാന്‍ വേണ്ടി മാത്രമാണ് എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് ' പ്രോക്സി' വിളിക്കാന്‍ സുഹൃത്തിനു കമ്മിഷന്‍ കൊടുത്തു ബാലാജി സ്ഥിരമായി ക്ലാസ്സു കട്ട് ചെയ്തു കറക്കം തുടങ്ങി. ആയിടയ്ക്ക് അത് വഴി പോയ എല്ലാ സിനിമയും മുടങ്ങാതെ കണ്ടു . പക്ഷെ മാസത്തില്‍ 30 സിനിമ ഒന്നും റിലീസ് ചെയ്യില്ലല്ലോ. അത് കൊണ്ട് മറ്റു കലാപരിപാടികള്‍ കൂടി കണ്ടു പിടിക്കണം. ആര്‍ട്സ് കോളേജില്‍ പഠിക്കാനുള്ള ഓരോ കഷ്ടപാടുകളെ....
അങ്ങനെ ആണ് തൊട്ടടുത്തുള്ള 'തരകംപാടി' ബീച്ചില്‍ ബാലാജി സ്ഥിരം സന്ദര്‍ശകനായത് . ബീച്ച് ആവുമ്പോ രണ്ടു ഉണ്ട് ഗുണം; ചെല്ലകിളികള്‍ വല്ലതും ഉണ്ടെങ്കില്‍ വായിനോക്കാം.ആരും ഇല്ലെങ്കില്‍ കടലിനോടു ബൈനറി എന്‍കോഡിങ് ഉം പറഞ്ഞു മണലില്‍ പാസ്കല്‍സ് ട്രയാന്കിളും വരച്ചു ബുദ്ധി ജീവി ചമഞ്ഞു നടക്കാം. അങ്ങനെ ബാലാജിയുടെ ദിവസങ്ങള്‍ 'തിരക്കുള്ളതായി'.
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം കോളേജില്‍ സമരം ഉണ്ടാവുന്നത്. ക്ലാസ്സ് വിട്ടു,വിധ്യാര്ത്ഥികള്‍ കൂട്ടത്തോടെ എത്തിയതോടെ ബീച്ചില്‍ നല്ല തിരക്ക്. എവിടെ തിരിഞ്ഞാലും പല നിറങ്ങളില്‍ കിളി കുഞ്ഞുങ്ങള്‍ പറന്നു നടക്കുന്നു. ബാലാജി ഹാപ്പി. ഇത്തിരി ഒതുങ്ങി കിടന്ന ഉയര്‍ന്ന ഒരു പാറകല്ലില്‍ കയറി നിന്ന് സ്കാന്‍ ചെയ്യുമ്പോഴാണ് ഒരു മഞ്ഞ ചുരിദാര്‍ കണ്ണില്‍ പെട്ടത്.... കൊള്ളാലോ വീഡിയോണ്‍..!! . തലയില്‍ മുല്ലപൂവും കയ്യില്‍ നിറയെ കുപ്പിവളയും ഒക്കെ ആയി ഏതോ തമിഴ് സിനിമയില്‍ സൌന്ദര്യ നില്‍ക്കുന്നത് പോലെ നമ്മുടെ കഥാനായിക. 'ഹെഡ്' ചെയ്യാന്‍ ഒരു വഴി ആലോചിച്ചു നിന്ന ബാലാജിയുടെ മുന്‍പില്‍ ദൈവം കൂട്ടുകാരിയുടെ രൂപത്തിലാണ് വന്നത്. നായികയുടെ കൂട്ടുകാരി ബാലജിയുടെയും ഫ്രണ്ട് ആയിരുന്നു. പരിചയപെടാന്‍ വഴി തുറന്നു കിട്ടിയ ബാലാജി ഇന്റര്‍വ്യൂ തുടങ്ങി...
"എന്താ പേര് ?" "ശ്രീജ..."
"നൈസ് നെയിം ...ഏതു ബാച്ചില്‍ ആണ് പഠിക്കുന്നെ ?"
"ഫസ്റ്റ് ഇയര്‍ കൊമേഴ്സ്"
"നൈസ് ബാച്ച്.... എന്താ ഇവിടെ ?"
"ചുമ്മാ...തിര എണ്ണാന്‍ വന്നതാ.. "
"നൈസ് ഐഡിയ ....കടല ഇഷ്ടമല്ലേ ?"
തന്‍റെ കയ്യിലുള്ള നിലകടല പാക്കറ്റ് ബാലാജി അവളുടെ നേരെ നീട്ടി.
അതൊരു തുടക്കം ആയിരുന്നു.കോളേജിലെ വാകമരച്ചോട്ടിലും, കാന്‍റീന്‍ വരാന്തയിലും, കെമിസ്ട്രി ലാബിന്‍റെ പിന്‍ വശത്തും ഒക്കെ നിന്നും ഇരുന്നും നടന്നും താന്‍ അവസാനം കണ്ട സിനിമകളുടെ കഥകള്‍ ബാലാജി ശ്രീജയ്ക്ക് പറഞ്ഞു കൊടുത്തു . ' സഹതാപം പ്രേമം ആയി മാറും' എന്ന ഐസക് ന്യൂട്ടന്റെ നാലാം നിയമത്തില്‍ ഉള്ള വിശ്വാസം കൊണ്ട്, പണ്ട് തന്നെ വഞ്ചിച്ചു കടന്നു പോയ തന്‍റെ കളി കൂട്ടുകാരന്‍ പുരുഷോത്തമന്‍ടെ കഥ പറഞ്ഞു ബാലാജി സെന്റി അടിച്ചു. എന്തിനധികം പറയുന്നു, കോളേജിലേക്ക് വരാന്‍ മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം ഉള്ള ശ്രീജ ഓട്ടോ പിടിച്ചു എട്ടു കിലോമീറ്റര്‍ അകലെ ഉള്ള ബാലാജിയുടെ ബസ് സ്റ്റോപ്പില്‍ എത്തി അവിടുന്ന് കോളേജിലേക്കുള്ള ബസ് കയറുവാന്‍ തുടങ്ങി.
മുന്‍പ് അഞ്ചു മണിക്ക് മുന്‍പ് വീട്ടില്‍ എത്തിയിരുന്ന ബാലാജി അതോടെ അവധി ദിവസമായ ശനിയാഴ്ചകളില്‍ പോലും വൈകി എത്തുന്നത് പതിവായപ്പോള്‍ പിതാശ്രീയ്ക്ക് ആകെ കണ്‍ഫ്യൂഷന്‍. പതിവ് പോലെ ഒരു ശനിയാഴ്ച വൈകി വന്ന ബാലജിയോടു അദേഹം തന്‍റെ സംശയം ചോദിക്ക്യ തന്നെ ചെയ്തു.
" എവിടെ പോയതാ നീ ..."
" കോളേജ് ഉണ്ടായിരുന്നു"
"ശനിയാഴ്ചയോ ?.."
"എക്സ്ട്രാ ക്ലാസ്സ് ആയിരുന്നു.. ഒരുപാട് പഠിക്കാന്‍ ഉണ്ട് .... ഇനി ചിലപ്പോ ഞായറാഴ്ച കൂടെ പോവേണ്ടി വരും.."
" നിനക്ക് ട്യൂഷന്‍ വല്ലതും വേണോ മോനെ .." അച്ഛന്റെ വാക്കുകളില്‍ സ്നേഹം, വാല്‍സല്യം....
"വേണ്ട അഛാ ഇതെനിക്ക് ഒറ്റയ്ക്ക് പഠിച്ചു തീര്‍ക്കാവുന്നത്തെ ഉള്ളു "
"സംശയം വല്ലതും വന്നാല്‍ അച്ഛനോട് ചോദിയ്ക്കാന്‍ മടിക്കണ്ട..കേട്ടോ.."
"ഓഹോ..അപ്പൊ അച്ഛനും പണ്ട് എക്സ്ട്രാ ക്ലാസിനു പോയിട്ടുണ്ട് അല്ലെ.. കള്ളാ..... " മനസ്സില്‍ വന്ന ചിരി പുറത്തു കാണിക്കാതെ ബാലാജി അകത്തേക്ക് പോയി.
പിതാശ്രീയ്ക്ക് മകന്‍റെ അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹത്തില്‍ അഭിമാനവും സന്തോഷവും തോന്നി. അന്ന് അത്താഴം വിളമ്പുമ്പോള്‍ ഒരു പപ്പടം അധികം എടുത്തു ബാലജിയ്ക്ക് കൊടുത്തു. പാവം ഒരുപാട് പഠിക്കനുള്ളതല്ലേ.. പപ്പടം ബുദ്ധിക്കും ശക്തിക്കും നല്ലതാണത്രേ.
ദിവസങ്ങള്‍ അങ്ങനെ മുന്നോട്ടു നീങ്ങി.അങ്ങനെ ഇരിക്കെ ആണ് LIC ഓഫീസില്‍ ജോലി ചെയ്യുന്ന പിതാശ്രീ അവിടെ എന്തോ കാര്യത്തിനായി വന്ന ബാലാജിയുടെ HOD യെ കാണാനിടയായത്.
"നിങ്ങടെ സിലബസ് ഇത്തവണ നല്ല കട്ടിയാണ് .. അല്ലെ സര്‍ ?"
" എന്ത് പറ്റി..പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലല്ലോ ഇത്തവണത്തെ സിലബസ് ഇന് " , പ്രൊഫസര്‍ ക്ക് അതിശയം
" അല്ല... ഇപ്പൊ പതിവായി ശനിയാഴ്ചകളില്‍ എക്സ്ട്രാ ക്ലാസ്സ് ഉണ്ടല്ലേ , മോന്‍ പറഞ്ഞു "
പ്രൊഫസറുടെ തലയില്‍ ബള്‍ബ് കത്തി. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
"ഹും ... അതെ ബുദ്ധിയുള്ള കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ഇപ്പൊ ശനിയാഴ്ചയും ക്ലാസ്സ് വെച്ചിടുണ്ട് ."
" അതെയോ.. നന്നായി സര്‍ " .
തന്‍റെ മകന്‍റെ ബുദ്ധി ഓര്‍ത്തു പിതാശ്രീയ്ക്ക് അഭിമാനം.
അടുത്ത ദിവസം കോളേജില്‍ എത്തിയ പ്രൊഫസര്‍ ബാലാജിയെ വിളിപ്പിച്ചു, അടുത്ത് നിര്‍ത്തി, തോളില്‍ തലോടി. " ശനിയാഴ്ച എന്തിന്‍റെ എക്സ്ട്രാ ക്ലാസ്സായിരുന്നു ...? "
കാര്യങ്ങള്‍ കൈ വിട്ടു പോയി എന്ന് ഉറപ്പായ ബാലാജി " ഒന്ന് ഉപദേശിച്ചു വിട്ടാല്‍ മതി ഞാന്‍നന്നായി കൊളാം എന്ന ഭാവത്തില്‍ "ദയനീയമായി പ്രൊഫസറെ നോക്കി നിന്നു.
"ഹും ...പഠിക്കാനുള്ളത് പഠിച്ചു കഴിഞ്ഞെങ്കില്‍ ഇനി എക്സ്ട്രാ ക്ലാസ്സ് വേണ്ട കേട്ടോ.. പൊയ്ക്കോ "
അതോടെ ശനിയാഴ്ചകളിലെ എക്സ്ട്രാ ക്ലാസ്സ് അവസാനിച്ചു.
മെല്ലെ മെല്ലെ ബാലാജിയുടെ പുതിയ ചുറ്റിക്കളി ക്യാമ്പസ്സില്‍ പാട്ടായി തുടങ്ങി. അങ്ങനെ ഇരിക്കെ ആണ് ആത്മാര്‍ത്ഥ സുഹൃത്തായ ശരവണന്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി എത്തിയത്. ശ്രീജയുടെ അച്ഛനും ചേട്ടനും നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആണത്രേ. കൈ വെട്ടുക, കാലു തല്ലി ഓടിക്കുക തുടങ്ങിയ ചെറുകിട കൊട്ടേഷനുകള്‍ പ്രൊഫഷണല്‍ ആയി ആദായ വിലയ്ക്ക് ചയ്തു കൊടുക്കുന്നത് കൂടാതെ തല വെട്ടുന്നത് പോലെ ഉള്ള വലിയ കരാറുകളും ഈയിടെയായി എടുത്തു തുടങ്ങിയിട്ടുണ്ടത്രേ. സ്ഥലത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ തന്‍റെ അച്ഛന്‍ പോലും അവരുടെ പേര് കേട്ടാല്‍ ഞെട്ടി വിറയ്ക്കും പോലും . ബാലാജിയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി. കയ്യും കാലും ഇല്ലാതെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന തന്‍റെ ചിത്രം മനസ്സിലൊന്ന് സങ്കല്പിച്ചു നോക്കിയതോടെ വായിലെ ഉമിനീര്‍ വറ്റി. മുന്‍പ് ശ്രീജയുടെ വീടിനെ പറ്റി താന്‍ ചോദിച്ചപ്പോള്‍ അവള് പറഞ്ഞ മറുപടികള്‍ മനസ്സിലേക്ക് ഓടി എത്തി.
"അച്ഛനെന്താ ജോലി ?"
"കോണ്ട്രാക്ടര്‍ ആണ് ..."
"എന്തിന്‍റെ കോണ്ട്രാക്റ്റ് ആണ് ?"
"സ്പയെര്‍ പാര്‍ട്സിന്ടെ.." "ചേട്ടനോ.....?"
"അച്ഛനെ ജോലിയില്‍ സഹായിക്കുന്നു..."
"ഇപ്പോഴും അച്ഛനും ചേട്ടനും വീട്ടില്‍ തന്നെ കാണുമോ ...?"
"ഇടയ്ക്ക് ജോലിയുടെ ഭാഗമായി...സര്‍ക്കാരിന്റെ അതിഥിയായി താമസിക്കേണ്ടി വരും... അപ്പൊ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങി വരാന്‍ കഴിയാറുള്ളൂ...അല്ലാത്തപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവും..."
ഇപ്പോള്‍ ആണ് എല്ലാം മനസ്സിലാവുന്നത്, .... "എടീ ദ്രൊഹീ...എന്‍റെ കയ്യും കാലും വഴിയിലെ കുപ്പ തൊട്ടിയില്‍ കിടക്കുന്നത് കാണാന്‍ വേണ്ടി ആണ് അല്ലെ ഞാന്‍ അന്ന് ബീച്ചില്‍ വച്ച് കടല വാങ്ങി തന്നപ്പോള്‍ വാങ്ങിയത്."...തിരികെ വീട്ടിലെത്തിയ ബാലജിയ്ക്ക് ഊണും ഉറക്കവും നഷ്ടപെട്ടു. എന്തായാലും ഭാഗ്യം ബാലാജിയുടെ ഒപ്പം ആയിരുന്നു. അടുത്ത ദിവസം തന്നെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ഉള്ള ഇന്റര്‍വ്യൂ ലെറ്റര്‍ വീട്ടിലെത്തി. എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്യുന്ന ദിവസം ബസ് സ്റ്റോപ്പിലേക്ക് പോവാന്‍ ഇറങ്ങുന്നത് വരെ പിന്നെ ബാലാജി വീടിനു വെളിയിലേക്ക് ഇറങ്ങി ഇല്ല എന്നുള്ളതാണ് സത്യം.
പിന്നെയും പല ചെല്ലകിളികളും മഞ്ഞ ചുരിദാറില്‍ തലയില്‍ മുല്ലപൂ ഒക്കെ വെച്ച് നില്‍ക്കുന്നത് പല ബീച്ചുകളില്‍ വച്ചും ബാലാജി കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഒരു വാക്കത്തിയും വടിവാളും മനസിലേക്ക് ഓടി എത്തും. അതോടെ കണ്ണുകള്‍ ഇറുക്കി അടച്ചു കളയും. ഇനി അഥവാ ഏതെങ്കിലും കിളി ഇങ്ങോട്ട് കടല ഓഫര്‍ ചെയ്താലും ബാലാജി ഒരേയൊരു ചോദ്യമേ ചോദിക്കാറുള്ളു .